Friday, November 30, 2012

ഞാനും, എന്‍റെ ചെങ്ങന്നുരും, പിന്നെ 2050 ഉം .


ഇന്ന്  ഇംഗ്ലീഷ് വര്‍ഷം 2050  ജനുവരി ഒന്ന്  ആവേശകരമായി പുതുവര്‍ഷത്തിലെ പുതു ദിനം പിറന്നുകഴിഞ്ഞു , എന്‍റെ സ്വന്തം മണ്ണില്‍ ഞാന്‍  തിരിച്ചെത്തുന്നു, അവിടുത്തെ ഒരിക്കലും മടുപ്പിക്കാത്ത മായ കാഴ്ചകള്‍ തേടി ഞാനെത്തുന്നു. ട്രെയിന്‍റെ ശീതീകരിച്ച മുറിക്കുള്ളിലെ വീര്‍പ്പുമുട്ടലില്‍ എന്‍റെ മനസ്സ് നാട്ടുംപുറത്തുകൂടി  ഓടിനടന്നു,അവിടുത്തെ നിഷ്കളങ്കമായ കാഴ്ചകള്‍ നേരില്‍ കാണാന്‍ എന്‍റെ മനസ്സു വല്ലാതെ വെമ്പുകയായിരുന്നു . പക്ഷെ ട്രെയിന്‍റെ ജാലകത്തിലൂടെ കണ്ട കാഴ്ചകള്‍ എന്‍റെ മനസ്സില്‍ പോറലുകള്‍ വീഴ്ത്തിയോ എന്ന് സംശയം പണ്ട് കണ്ടിരുന്ന  കോട്ടയമോ തിരുവല്ലയോ എനിക്ക് വഴില്‍ കാണാന്‍ കഴിഞ്ഞില്ല വഴിയോരങ്ങളിലെ കാഴ്ചയും വിഭിന്നമായിരുന്നു  എവിടെയും അംബരചുംബികളായ കോണ്‍ഗ്രീറ്റ് മരങ്ങളാല്‍ തിങ്ങി നിറഞ്ഞ  കോണ്‍ഗ്രീറ്റ് വനങ്ങള്‍ ഗ്രാമഭംഗിയുടെ പച്ചപ്പ്‌ നശ്ശിച്ചിരിക്കുന്നു എന്‍റെ പമ്പാനദി ഒരു നൂല്‍നീര്‍ചാല്‍ മാത്രമയി ഇതാ എനിക്ക് താഴെ ഒഴുകുന്നു. ദൂരെ എം .സി റോഡിനു ബന്ധിപ്പിച്ചു പുതിയ പാലം വന്നിരിക്കുന്നു. അതിലൂടെ വാഹനങ്ങള്‍ തെക്കോട്ടും വടക്കോട്ടും തീ തുപ്പിക്കൊണ്ട്  പായുന്ന മങ്ങിയ കാഴ്ച . ഒരു പക്ഷെ എന്‍റെ പമ്പാനദിയുടെ  അവസ്ഥ ഇതാകുമായിരുന്നുവെങ്കില്‍  അവിടെ അത്തരം ഒരു പാലത്തിന്‍റെ ആവിശ്യകത എന്തായിരുന്നു. തിട്ടകള്‍ ഇടിച്ചിട്ടു റോഡ്‌ വികസനം പോരായിരുന്നോ ..? ഒരു മധുസൂതനന്‍  കവിത മനസ്സിലെവിടെയോ ഇരുന്നു തേങ്ങി.

''ആര് മോഷ്ടിച്ചതീ മണ്ണിന്‍
ജലസ്ഥാനങ്ങള്‍, നിരന്തര -
മാരു വാറ്റിക്കുടിയ്ക്കുന്നീ പ്രാണഗന്ധങ്ങള്‍!
ആര് ബാഷ്പീകരിയ്ക്കുന്നീ
മേഘമാര്‍ഗങ്ങള്‍,വനങ്ങള്‍?
ആര് മൂടിമറച്ചു മണ്ണിന്‍ സ്വരവികാരങ്ങള്‍? "

ഞാനിതാ എന്‍റെ ചെങ്ങന്നുരിന്‍റെ ഹൃദയത്തിലേക്ക് തിരിച്ചെത്തികഴിഞ്ഞിരിക്കുന്നു. അടുത്ത സീറ്റില്‍ ഇരിക്കുന്നവരുടെ കണ്ണുകള്‍ തുറിച്ച നോട്ടവുമായി എന്‍റെ മുഖത്ത് തന്നെ എന്ന് മനസിലാക്കിയതു വളരെ വൈകിയാണ്, ആ ചമ്മല്‍ കൂടി മുഖത്ത് വന്നപ്പോള്‍ എല്ലാ തികഞ്ഞ ഒരു ആദിവാസി ആയോ ഞാന്‍ അവര്‍ക്ക് മുന്നില്‍, ഒരു പക്ഷെ എന്‍റെ മനസ്സിന്റെ തോന്നല്‍ ആവാം അല്ലെ ..? സ്ത്രീകളുടെയും,കുട്ടികളുടെയും  വേഷ വിധാനത്തില്‍ വന്ന മാറ്റം തെല്ലൊന്നുമല്ല എന്നില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്‌ വനവാസ കാലത്ത് ദുബായിലെ തെരുവോരങ്ങളില്‍ കണ്ട കാഴ്ചയിലെ റഷ്യന്‍ സുന്ദരികളുടെ വേഷവിധനങ്ങളെ തോല്‍പ്പിക്കുന്ന കാഴ്ചകള്‍. കണ്ണുകള്‍ പലപ്പോഴും അതിലുടക്കി, മീനിന്‍റെ തോള്ളയില്‍ കുടുങ്ങിയ ചൂണ്ടപോലെ . പെട്ടന്നാണ് ചിന്തകള്‍ക്ക് വിരാമം ഏകി ഒരു കിളിനാദം പോലെ ഹിന്ദിയിലും ഇംഗ്ലീഷിലും പിന്നെ എന്‍റെ ഹൃദയമിടിപ്പിന്‍റെ ഭാഷയിലും അറിയിപ്പ് വന്നു ചെങ്ങന്നൂര്‍ സെന്ട്രാല്‍ റയില്‍വേ സ്റ്റേഷന്‍ എത്തുന്നു പുനലൂര്‍, ശബരിമല എന്നി സ്റ്റേഷന്‍ലേക്ക് പോകേണ്ടവര്‍ ഇവിടെ ഇറങ്ങുക. റെയിവേയുടെ പുതിയ പരിഷ്കാരം . മെട്രോ ട്രെയിനിലെ പോലെ യുള്ള ഈ അറിയിപ്പ് . പണ്ട് തിരുവല്ല വിട്ടു കഴിഞ്ഞാല്‍ തുറിച്ച കണ്ണുമായി കാത്തിരിപ്പായിരുന്നു ചെങ്ങന്നൂര്‍ എത്തിയോ? പെട്ടിയും കിടക്കയും ഒക്കെ ചുരുട്ടി ഇറങ്ങാനുള്ള തത്ര പാടായിരുന്നു പിന്നീട്, അതിനൊരു മാറ്റം ഇത് കൊണ്ട് ഉണ്ടാവും റെയില്‍വേക്ക് ഒരു നന്ദി പറയണോ ഹേ.. അതിന്‍റെ ആവിസ്യമില്ല എന്നെ ചെയ്യേണ്ട ഒരു കാര്യം ഇത്രയും വകി വേണ്ടാ , ഞാന്‍ ഇരിപ്പിടത്തിന്‍റെ ചൂട് നഷ്ടപെടുത്തി മുകളിലെ ബാഗേജ് കാരിയറില്‍ നിന്നും എന്‍റെ ബാഗുമായി ഇറങ്ങാനുള്ള വാതിലിലേക് നടന്നു നീങ്ങി തനിയെ തുറക്കുന്ന വാതിലിലൂടെ എനിക്കിറങ്ങനുള്ള ഉഴം പാത്തു . വെളിയില്‍ ഇറങ്ങാന്‍ കാലുകള്‍ വക്കാന്‍ പണ്ട് വന്നിറങ്ങിയമാതിരി പടി തപ്പിയ എനിക്ക് തെറ്റി ട്രെയിന്‍ പ്ലാറ്റ്ഫോമിന്‍റെ നിരപ്പില്‍ തന്നെ ആണ് നില്‍ക്കുന്നത് വെളിയില്‍ കണ്ട മായ കാഴ്ച എന്‍റെ കണ്ണുകളില്‍ അത്ഭുത തിരയിളക്കം തന്നെ സൃക്ഷ്ടിച്ചു, നിരനിരയായി അടുക്കിയിട്ടിരിക്കുന്ന ലഗേജ് ട്രോളികള്‍, പ്ലാറ്റ്ഫോമിന്‍റെ നിരപ്പില്‍ തീര്‍ത്തിരിക്കുന്ന വാണിജജ്യ സ്ഥാപനങ്ങള്‍ മുകളിലെ നിലകളില്‍ തീര്‍ത്തിരിക്കുന്ന ഹോട്ടെല്‍ സമുച്ചയം , താഴോട്ടും മുകളിലോട്ടും ഒഴുകി പോകുന്ന പടികെട്ടുകള്‍ പെട്ടന്ന് എന്നില്‍ ഒരു മതിഭ്രമം സൃക്ഷ്ടിച്ചോ ..? ഞാന്‍ എടുത്ത ടിക്കെറ്റ് ഇനിയും വല്ല ഷോപ്പിംഗ്‌ മാളിലെക്കുള്ളതായിരുന്നോ ..? ( മനസ്സിന്‍റെ മച്ചമ്പില്‍ എവിടെയോ ഒരു മോഹന്‍ലാല്‍ കിളി ചിലച്ചോ ? ,അതിമോഹമാണ് മോനെ അതിമോഹം എന്നായിരുന്നോ അതിന്‍റെ പൊരുള്‍ ? ) സ്ഥലകാല ബോധം വന്നു താഴെ നിലയിലേക്ക് ഒഴുകി പോകുന്ന പടികെട്ടിന്‍റെ സഹായത്താല്‍ ഇറങ്ങി അവിടെയും ഒരു പാട് മായ കാഴ്ചകള്‍ എന്നെ കാത്തിരിപ്പുണ്ടായിരുന്നു . വെളിയിലെക്കിറങ്ങുന്ന വഴികളില്‍ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന പല സ്ഥലങ്ങളുടെ പേരുവച്ച ശീതികരിച്ച ലോഫ്ലോര്‍ ബസുകള്‍, നിരത്തുകള്‍ അന്തരക്ഷ്ട്ര നിലവാരമുറപ്പിക്കുന്ന വേറിട്ട കാഴ്ച, ടിക്കെറ്റ് നല്‍കുന്ന കൌണ്ടെരുകളുടെ സ്ഥാനത് ടി വി സ്ക്രീന്‍ ഘടിപ്പിച്ച കുറെ യെന്ത്രങ്ങള്‍ ആളുകള്‍ അതിനു മുന്‍പില്‍ നിന്ന് അതിന്‍റെ സ്ക്രീനില്‍ തൊട്ടു എന്തോക്കൊയോ കാണിക്കുന്നു ഇടയ്ക്കു അതിന്‍റെ മുകളിലെ പൊത്തില്‍ പണം നിക്ഷേപിക്കുന്നു പുറത്തേക്ക് വരുന്ന ഒരു കടലാസ്സു കഷണവുമായി അവിടം വിട്ടു പോകുന്നു. ( ഒരിക്കല്‍ കൂടി ഒരു മോഹന്‍ലാല്‍ കിളി അതുവഴി പറന്നു പോയി ) എങ്കിലും തേടിയെത്തിയ സ്റ്റേഷന്‍ വളപ്പിലെ പഴയ ഹരിത ഭംഗി കാണാനായില്ല ഹരിതം കാണാന്‍ ആയത് ചില രക്ഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയില്‍ മാത്രമായി പിന്നെയും മധുസൂതന്‍ കവിത മനസ്സില്‍ തേങ്ങലായി .

''പച്ച എന്നൊരു നിറം
കറുപ്പും വെളുപ്പും മാത്രമുള്ള
ചരിത്രത്തിന്‍റെ നെഗറ്റീവാണീ ലോകം
അതില്‍ ഹരിതം ചേര്‍ത്തത് നീയാണ്
വരമായി വന്ന വസന്തമേ,
നിന്‍റെ പച്ചചിരിത്തൂവാലയില്‍
എന്‍റെയീ മണ്‍മേനിയെപൊതിയുക
ഉമിനീരറ്റ എന്‍റെ മാറില്‍ കലുകലാഴ്ത്തുക ..

ചിന്തകളില്‍ നിന്നും അകന്നു അരീക്കര എന്നാ പേര് കണ്ട ബസ്സില്‍ കയറി ഡ്രൈവര്‍ സീറ്റിന്‍റെ അരുകിലായി കണ്ട ടി വി സ്ക്രീനില്‍ അരീക്കര എന്നാ എഴുത്തില്‍ വിരല്‍ തൊട്ടു രൂപ 1000 എന്നെഴുതിയ ഒരു കുറിപ്പ് കാട്ടി സ്ക്രീന്‍ എന്നോട് കൊഞ്ഞനം കാട്ടി, ഒടുവില്‍ ആയിരത്തിന്‍റെ ഗാന്ധി തലയൊന്നു അതിന്‍റെ വശങ്ങളില്‍ കാണിച്ച പൊത്തില്‍ നിക്ഷേപിച്ചപ്പോള്‍ മുന്‍പില്‍ കണ്ട തടസ്സം മാറി എനിക്ക് അതിന്‍റെ ഉളിലെ ഇരിപ്പിടത്തില്‍ ഇരിക്കാനായി ( ഈ നേരങ്ങളില്‍ ഒക്കെയും മോഹന്‍ലാല്‍ കിളി അതിന്‍റെ പണി തുടരുന്നുണ്ടായിരുന്നു )
ഒടുവില്‍ ആളുകളെയും നിറച്ചു ആ വാഹനം ഒരു ചലനം പോലും നമ്മില്‍ സൃക്ഷ്ടിക്കാതെ നിരത്തില്‍ ഒഴുകി നീങ്ങി ഇതിനിടയില്‍ എന്നെ അത്ഭുത പെടുത്തിയ മറ്റുകഴ്ചകള്‍ അനവധി ഔട്ടോ റിക്ഷയുടെ വലിപ്പമുള്ള കാറുകള്‍ നിരത്തില്‍ അങ്ങോട്ടുമിങ്ങോട്ടും ഒഴുകി നീങ്ങുന്നു ഒരു ശബ്ദ മലിനീകരണവും ഇല്ലാതെ ഒരു പക്ഷെ ബാറ്റെരിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ ആവാം എങ്കിലും എല്ലാത്തിന്റെയും ജാലകവാതിലുകള്‍ അടഞ്ഞു തന്നെ ആയിരുന്നു ശീതീകരണ യെന്ത്രം ഇല്ലാതെ ജീവിക്കാന്‍ ആവില്ല എന്നായിരിക്കുന്നു ഒരു പക്ഷെ മനുഷ്യന്‍ പ്രകൃതിക്ക് നല്‍കിയ മുറിവിനു കിട്ടിയ ശിക്ഷ ആവാം . സ്റ്റേഷന് മുപില്‍ സ്ഥാപിച്ച വലിയ എല്‍.സി.ഡി സ്ക്രീനില്‍ കണ്ട മറ്റൊരു ഒരു കാഴ്ച എന്നെ അത്ഭുത സ്തംഭാനാക്കി അതിങ്ങനെ ആയിരുന്നു ചെങ്ങന്നൂര്‍ മുന്‍സിപ്പല്‍ സ്റ്റെടിയത്തില്‍ ജനു 12 നു അര്‍ജ്ജന്റീന സ്പൈനുമായി ഏറ്റുമുട്ടുന്നു .ടിക്കെറ്റ് ഒന്നിന് 10000 രൂ മാത്രം ... ചിന്തകള്‍ കാടുകയറുന്ന നേരംകൊണ്ട് ഞാന്‍ കയറിയ ബസ് പ്രധാന നാല് വരി നിരത്തിലൂടെ സംസ്ഥാന ഗതാഗത വകുപ്പിന്‍റെ ബസ് സ്റ്റാന്റും വാണിജജ്യ സമുച്ചയവും കടന്നു കഴിഞ്ഞിരുന്നു ബസ്സിന്‍റെ ജാലകത്തിലൂടെ കണ്ട കാഴ്ച എന്നെ തരളിതനാക്കി വാണിജജ്യ സമുച്ചയത്തിന്റെ പതിനാറാം നിലയിലുള്ള പാര്‍ക്കിങ്ങിലെക്ക് ഒഴുകി കയറുന്ന വാഹന നിര. ( ഈ നേരങ്ങളില്‍ ഒക്കെയും മോഹന്‍ലാലിന്‍റെ കിളി കൂട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും ചിറകടിച്ചു ചിലച്ചുകൊണ്ട് പറക്കുയയിരുന്നു ) ചിന്തകളില്‍ ഊളിയിട്ടു നിന്ന നേരം കൊണ്ട് ബസ്സ് മുളക്കുഴയും കടന്നിരുന്നു ഈ വഴിയോരങ്ങള്‍ എല്ലാം എനിക്ക് അപരിചിതം ആയിരിക്കുന്നു വഴിയരികില്‍  കണ്ട അരീക്കരക്ക് ഇവിടെ തിരിയുക എന്നാ എഴുത്താണ് എന്നെ സ്ഥലകാല ബോധത്തില്‍ എത്തിച്ചത് . വഴിയോരങ്ങളില്‍ പ്രാര്‍ത്ഥനാലയങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു മനുഷ്യര്‍ക്ക്‌ ഭക്തി കൂടിയോ ,അതോ മതഭ്രാന്ത്‌ മൂത്ത് കട്ടി കൂട്ടുന്ന വിക്രിയകളോ .?

''ഭൂതഭാവികള്‍ വറ്റുമാകാശം
അല്പ്പയുസ്സാം കൂണുകള്‍
ഉദിച്ചാഞ്ഞു കേട്ടുപോം പ്രകാശങ്ങള്‍
ഉഷ്ണസൈത്യനഗല്‍ തമ്മിലിടയും
ദശാസന്ധി ത്രിഷ്ണയായോഴുകുന്ന
ചാലുകള്‍ ,കബന്ധങ്ങള്‍
വായുവില്‍ത്തുരുംബിക്കും നാദലോഹങ്ങള്‍,
വേഗം പായവേയിറുന്നുപോം
മാംസള യെന്ത്രാശ്വങ്ങള്‍'' .

ഒരു ഞെട്ടലോടെ ഒരു മണിയടി ശബ്ദം ദൂരെ കേട്ടു എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നു മണിയടി ശബ്ദം അടുത്ത് വരുന്നു ബസ്സിന്‍റെ ജാലകങ്ങള്‍ തുറക്കാനും ആവുന്നില്ല . ദൈവമേ എന്താണ് സംഭവിക്കുന്നത്‌ മണിയടി അതിന്‍റെ ഉച്ചസ്തയില്‍ എത്തി പെട്ടന്നാണ് കണ്ണ് തുറന്നത് രാവിലെ ജോലിക്ക് പോകാനുള്ള അലാറം അടി ഛെ .. അപ്പോള്‍ ഞാന്‍ കണ്ടതൊക്കെ വെറും കിനാക്കള്‍ മാത്രമോ .... അല്ല അതിരാവിലെ കണ്ട സ്വപനം ഫലിക്കും എന്നല്ലേ .. ? അങ്ങനെ വിശ്വസിക്കാം രാവിലെ ട്രെയിനില്‍ വച്ചുണ്ടായ അതെ ചമ്മിയ ഒരു ചിരി എന്‍റെ മുഖത്ത് പടര്‍ന്നിരുന്നോ ..? അടുത്ത റൂമിലെ കവിതാ  ഭ്രാന്തന്‍റെ മൊബൈലില്‍ മണിയടിയായി ഒരു കവിത പാടി തിമിര്‍ക്കുന്നു.

''ഇങ്ങു ഞാന്‍ എന്തെ തിരഞ്ഞു വന്നു ?
ഭീതനേന്‍ രുധിരയെജ്ജം പിഴച്ചുവല്ലോ ,
കുടിലയെന്ത്രങ്ങളില്‍ ഗൂഡമന്ത്രം
ജപിച്ച്ചെയ്തോരസ്ത്രമെന്‍ നെഞ്ചിലെ വീണുവല്ലോ ?
എങ്ങാത്മരക്ഷയെങ്ങേന്നെ തിരഞ്ഞു
വഴിയെല്ലാമടഞ്ഞു നില്‍ക്കുമ്പോള്‍
ഒന്നുമറിയാത്ത ദു:ഖങ്ങളാം നാട്ടു -
കുഞ്ഞുങ്ങള്‍ എന്തിനോ പാട്ട് തുടരുന്നു .''

ഒടുവില്‍ മോഹന്‍ലാല്‍ കിളി ചിലക്കുന്നതിനു മുന്‍പേ ഞാന്‍ നീ പോ.. മോനെ.. ദിനേശാ എന്ന് പറഞ്ഞു കുളി മുറി ലക്ഷ്യമാകി നീങ്ങി ഓഫീസില്‍ എത്തുമ്പോള്‍ കാണേണ്ട സംഹാരരൂപികളുടെ മുഖത്തിന്‍റെ ചന്തം  ചിന്തകള്‍ എന്നില്‍ നിന്നും ഓടിയോളിപ്പിക്കാന്‍ പ്രേരണയായി .

No comments:

Post a Comment