Saturday, February 2, 2013

സന്ധ്യയുടെ തമസ്സില്‍


കിളികള്‍ വിടചൊല്ലിയകലും കളിത്തട്ടിലമരുന്നു പകലിന്‍റെ നെടുവീര്‍പ്പുകള്‍ 
ഒരു ദീര്‍ഘദിനചര്യ വിടയാക്കിയണയുന്നു കതിരോനുമലയാഴി ഋജുരേഖയില്‍.
മൃദുശംഖിനൊലിതീര്‍ത്തു മിഴിവാര്‍ന്ന ശ്രീകോവിലുഡുപോലെ തെളിയുന്ന നിറദീപവും 
പലകണ്ഠമുരുകുന്ന ജപമാലയണിന്നു 
പലജാതി മതദൈവമാള്‍ദേവരും.
എവിടെന്‍റെ ദൈവങ്ങളെവിടെന്‍റെ മൂര്‍ത്തികള്‍ 
ബധിരരായന്ധരായെവിടൊളിച്ചു ?! 
ജപമാലയേകുന്നദുരിതാള ജനലക്ഷ-
മുരുകുമ്പോളതിഗൂഢമെവിടൊളിച്ചു ?
വഴിയോരമൊരുപാടു ചുടുചോര വീഴുമ്പോ-
ഴുയിരായ മാനം കവര്‍ന്നിടുമ്പോള്‍ 
എവിടെന്നു തേങ്ങുന്ന പ്രിയരോടുചൊല്ലുനിന്‍
തമസ്സില്‍ ഒളിപ്പിച്ച സത്യങ്ങളെ !
ഇരവിന്നുമുന്നില്‍ നിണംചേര്‍ന്ന ജന്മാമി-
ട്ടിരുളാതെയൊരുവേളയെങ്കിലും നീ.