Friday, November 23, 2012

ചക്രവാളം




തുടുക്കുന്നവള്‍ തുടുക്കുന്നു; പടിഞ്ഞാറായി തുടുക്കുന്നു
വിളിക്കുന്നവള്‍ വിളിക്കുന്നു, മാടിമാടി വിളിക്കുന്നു.
വിളി കേട്ട് കുതിക്കുന്നു കതിരവനതിവേഗം,
ദ്രുത വേഗം കുതിച്ചവനവള്‍ക്കായി  പടിഞ്ഞാട്ട്‌
 അവളുടെനിറമാറില്‍ ചായുവാനായി കൊതിയോടെ.
കുതിപ്പിന്നാല്‍ തുടുക്കുന്നു കവിളിണ വീണ്ടും വീണ്ടും
കാര്‍മേഘശകലങ്ങള്‍ തീതുപ്പും പക്ഷികള്‍ പോല്‍
നിറംതുപ്പി തെക്കോട്ടും വടക്കോട്ടും പറക്കുന്നു.
 ഒടുവിലായികതിരവന്‍ നെറുകയില്‍ നിറം ചാര്‍ത്തി 
അവളുടെ നെറുകയില്‍ സിന്ധൂരമായലിഞ്ഞു പോയ്‌ .
ഇങ്ങിവിടെ ധരണിയില്‍ നിശയുടെ നിറമെത്തി
ധരണിതന്‍ വിളികളില്‍ കിഴക്കങ്ങു തിങ്കളെത്തി.
 ചന്ദ്രദ്യുതി വൃഷ്ടിയായി പൊഴിക്കുന്നു ധരണിയില്‍
 നാഴികകള്‍ കൊള്ളിമീന്‍ക്കണക്കെ    പായുന്നു
തിരിച്ചെത്തി   കതിരവന്‍   കിഴക്കിങ്ങുപുലരിയില്‍
ഇവിടെയും  കാത്തുനിന്നു തുടുത്തവള്‍ വല്ലാതങ്ങ് !
കാത്തു നില്ക്കും   പടിഞ്ഞാറും കിഴക്കുമായി അവളെന്നും 
കൊതിയോടെ വരവേല്‍ക്കും  മടിയേതും കൂടാതെന്നും.

No comments:

Post a Comment